Thursday, 27 October 2011

തലസ്ഥാനനഗരം ഒരു മദ്യപാനിയോട് ചെയ്തത്



എന്‍ എസ് സജിത്

അട്ടക്കുളങ്ങരയ്ക്ക് പുരാനി ദില്ലിയുടെ വിദൂരഛായയുണ്ട്. ദില്ലി ഗേറ്റോ തുര്‍ക്മാന്‍ ഗേറ്റോ കശ്മീരിഗേറ്റോ കടന്നുവേണം പുരാനിദില്ലിയുടെ സദാ മിടിക്കുന്ന ഹൃദയത്തിലേക്ക് നൂണിറങ്ങാന്‍. കിഴക്കേകോട്ടയിലെ പദ്മനാഭസ്വാമി ക്ഷേത്രകവാടത്തിനും അട്ടക്കുളങ്ങര ജയിലിന്റെ കൂറ്റന്‍ മതിലിനും അവയുടെ പ്രൌഢിയും പൌരാണികതയുമില്ല. എങ്കിലും അട്ടക്കുളങ്ങരയ്ക്കുമുണ്ട് എവിടെയോ ഒരു പുരാനി ദില്ലി ടച്ച്. പുലരുംവരെ ഉറങ്ങാതിരിക്കുന്ന നോണ്‍വെജ് ഭോജനശാലയാവാം ഈ മുഖഛായയും ഗന്ധവും നല്‍കിയത്. രാത്രി ജീവിതത്തിന്റെ തുടിപ്പ് തൊട്ടറിയാന്‍ തിരുവനന്തപുരത്ത് അട്ടക്കുളങ്ങര മാത്രമേ ഉള്ളൂ.
ഈന്തപ്പഴവും കബാബും മണക്കുന്ന ബല്ലിമറാനിലെയും മീനാ ബസാറിലെയും പോലുള്ള ഉന്മാദിയായ റംസാന്‍ രാത്രികള്‍ ഇവിടെ ഉണ്ടാവില്ല. ദര്‍ഗകളിലെ ഭ്രമാത്മകമായ സൂഫി സംഗീതത്തിനും സബാഷ് വിളികള്‍ക്കും പകരം വാരകള്‍ക്കപ്പുറത്തെ തീര്‍ഥപാദമണ്ഡപത്തിലെ കര്‍ണാടിക് സദിരുകളുടെ ചിട്ടയായ താളംപിടിക്കലും ദുര്‍ബലമായ കയ്യടികളുമുണ്ട്. ലൈലത്തുല്‍ ക്വദ്റില്‍ (റംസാനിലെ ഇരുപത്തേഴാം രാവ്) ജുമാമസ്ജിദിന്റെ ഉയരത്തിലുള്ള പടികളില്‍ നിലാവിന് കീഴെ കൂട്ടുകാരിയെ മുട്ടിയിരുന്ന്  കബാബിയാന്‍ ഗലിയുടെ രുചി നുകര്‍ന്ന് കവാലി കേള്‍ക്കുന്നതിനോളം വരില്ല അത്. എങ്കിലും രാത്രിജീവിതത്തിന്റെ ദുര്‍ബലമെങ്കിലും ആവേശകരമായ താളമുണ്ട് അട്ടക്കുളങ്ങരയ്ക്ക്.


ചൂടുള്ള പുട്ടും ആട്ടിറച്ചിയും കഴിക്കാനുള്ള അടങ്ങാത്ത മോഹമാണ് കഴിഞ്ഞ രാത്രിയില്‍ ഞങ്ങളെ അട്ടക്കുളങ്ങരയിലേക്ക് നയിച്ചത്. പത്തുവര്‍ഷത്തിനുശേഷം വീണ്ടും ഈ നഗരത്തില്‍ ഒരു നൈറ്റ്റൈഡ്്. രാത്രി 12മണി. ഒരു ബൈക്കും മൂന്നുപേരും. ഹെല്‍മറ്റില്ല. സാരമില്ല. കാര്‍ഡ് കാട്ടി രക്ഷപ്പെടാം. തമ്പാനൂര്‍ ഓവര്‍ബ്രിജ് കടന്നു, പഴവങ്ങാടി ഗണപതിയോട് സലാം പറഞ്ഞു.  പുത്തരിക്കണ്ടത്തിന്റെയും ഗാന്ധിപാര്‍ക്കിന്റെയും പുതിയ സുന്ദരമുഖത്തെക്കുറിച്ച് അജയന്റെ ഹ്രസ്വമായ പ്രഭാഷണം.  അവിടവിടെ നില്‍ക്കുന്നു പൊലീസുകാര്‍. ഞങ്ങളെയും ഞങ്ങള്‍ അവരെയും കണ്ടില്ലെന്ന് നടിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര കവാടത്തിന് അഭിമുഖമായുള്ള ഗാന്ധിപാര്‍ക്കിന് പുതുശോഭയുണ്ട്. ഹാലജന്‍ വിളക്കുകള്‍ പാര്‍ക്കിന്റെ ശോഭ കൂട്ടുന്നുണ്ട്. ഇരുട്ടില്‍ ക്ഷേത്രഗോപുരം കാണില്ലെന്നറിയാമായിരുന്നിട്ടും കണ്ണുകള്‍ അങ്ങോട്ടുനീങ്ങി. 
അവിടെനിന്ന് നോക്കിയാല്‍ അട്ടക്കുളങ്ങരയിലെ ബുഹാരി കാണാം. ഉമിനീര്‍ ഗ്രന്ഥികള്‍ ഉത്തേജിതമായി. മനസ്സില്‍ ആവി പറക്കുന്ന പുട്ടും ആട്ടിറച്ചിയും. പിന്നിലിക്കുന്ന സനലാണ് പൊടുന്നനെ ആ കാഴ്ച കാണിച്ചുതന്നത്. "അണ്ണാ, ഒരാള്‍....ഉടുക്കാതെ...വണ്ടി നിര്‍ത്ത്''. വണ്ടി നിര്‍ത്താതെ മീഡിയന്റെ അറ്റത്ത് ചെന്ന് യൂടേണ്‍ എടുക്കുമ്പോള്‍ അജയന്റെ ആജ്ഞ: "മൊബൈല്‍ ക്യാമറ റെഡിയാക്ക്.'' "എന്ത് കാര്യമുണ്ട്? അയാളെ വിട്ടേക്ക്. ഇതൊക്കെ എത്രകണ്ടതാ?'' എന്റെ നിസ്സംഗ പ്രതികരണത്തിന്് അവരുടെ ഉത്സാഹത്തെ ശമിപ്പിക്കാനായില്ല.
വണ്ടിയിലിരുന്ന് ഫോട്ടോയെടുത്തപ്പോള്‍ സനലിന് തൃപ്തിപോര. വണ്ടി നിര്‍ത്തി. കഥാനായകന്‍ വെള്ളത്തിലിട്ട ബ്ളേഡ്പോലെ ലക്കില്ലാതെ നീങ്ങുന്നു. നൂല്‍ബന്ധമില്ല. കൊല്ലം സുപ്രിമിന് മുന്നിലുള്ള നിയോണ്‍ വെളിച്ചത്തില്‍ മുഖത്തെക്കാള്‍ വ്യക്തമായി നഗ്നത കാണാം. ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഫോട്ടോ എടുക്കുകയാണെന്നറിഞ്ഞിട്ടും ഒരു കൂസലുമില്ല. കുറച്ചുകൂടി അടുത്തുചെന്നപ്പോള്‍ മുഖം വ്യക്തമായികണ്ടു. കണ്ണുകളില്‍ ഭ്രാന്തിന്റെ ഉന്മാദചലനങ്ങളില്ല. ഭ്രാന്തനല്ല, തീര്‍ച്ച. മെലിഞ്ഞ് വൃത്തിയുള്ള ശരീരം. വിടര്‍ന്ന കണ്ണുകളെ ലഹരി കീഴടക്കിയിട്ടുണ്ട്. അല്‍പ്പം മുമ്പ് വിവസ്ത്രനായപോലെ. ദേഹത്ത് മണ്ണ് പുരണ്ടിട്ടില്ല.

ക്ഷേത്രം ലക്ഷ്യമാക്കിയാണ് ദിഗംബരയാത്ര. മുന്നില്‍ ശ്രീപ്ദമനാഭന്‍. ഇപ്പുറത്ത് അഭേദാനനന്ദാശ്രമത്തിലെ വിഘ്നേശ്വരന്‍. മറുവശത്ത് ദുര്‍ഗ. നടുവില്‍ പദ്മതീര്‍ഥക്കുളം. മനസ്സിലൊരു കൊള്ളിയാന്‍ മിന്നി. ഏതെങ്കിലും ഭ്രാന്തന്മാരോ സമൂഹവിരുദ്ധരോ കണ്ടാല്‍...പണ്ടൊരിക്കല്‍ ചാനല്‍ക്യാമറകളെയും ചുറ്റുംകൂടിയ പതിനായിരക്കണക്കിന്  മനുഷ്യരെയും സാക്ഷിയാക്കി ഒരു ഭ്രാന്തന്‍ ഒരാളെ കൊന്നതിന്റെ വിഹ്വലമായ ഓര്‍മകള്‍ ഈ കുളത്തിലെ ഓളങ്ങള്‍ മറന്നിട്ടുണ്ടാവില്ല. മനസ്സില്‍ വല്ലാത്തൊരാന്തല്‍. ബാലമുരളീകൃഷ്ണയുടെ ഗാഢസ്വരം മനസ്സില്‍ മുഴങ്ങുന്നു: "പദ്മനാഭ ദീനബന്ധോ...''
അയാള്‍ക്ക് ചുറ്റും രണ്ടുമൂന്നുപേര്‍ കൂടിയിട്ടുണ്ട്. തൊട്ടടുത്ത ഷോപ്പിങ് കോംപ്ളക്സിലെയും എടിഎമ്മിലെയും സെക്യൂരിറ്റിക്കാര്‍. ഒരാള്‍ ചൂരല്‍ കൊണ്ട് ദിഗംബരന്റെ നഗ്നമായ ചന്തിക്കൊരു പെട. പുളഞ്ഞുപോയി ആ മനുഷ്യന്‍.  സനല്‍ അതും പകര്‍ത്തി.  എന്നിട്ടും ലഹരിയുടെ ആഴങ്ങളില്‍ നിന്ന് ഉണര്‍വിലേക്ക് മുങ്ങിനിവരാന്‍ അയാള്‍ക്കാവുന്നില്ല. നഗ്നതയെക്കുറിച്ച് ബോധ്യവുമില്ല. പക്ഷേ അതുവരെയില്ലാത്ത ഒരു കുറ്റബോധം അയാളില്‍ നിഴലിച്ചുവരുന്നുണ്ട്. അയാള്‍ കുളത്തിന്റെ തെക്കുകിഴക്കേ മൂലയിലുള്ള രക്തസാക്ഷി സ്തൂപത്തിന് സമീപമെത്തി.
"അണ്ണാ, തോളിലുള്ള തോര്‍ത്ത് അയാള്‍ക്ക് ഉടുക്കാന്‍ കൊടുക്ക്. തല്ല് എന്നിട്ടാവാം. രാത്രിയും തീര്‍ഥാടകര്‍ വരുന്ന സ്ഥലമാണ്''-അജയന്‍ പറഞ്ഞു. തോര്‍ത്ത് തരാനാവില്ലെന്ന് സെക്യൂരിറ്റി തീര്‍ത്തു പറഞ്ഞു. ദൂരെ ക്ഷേത്രമുറ്റത്ത് പൊലീസിന്റെ വെളുത്ത ക്വാളിസ്. അവിടെ ചെന്ന്് വിവരം പറഞ്ഞു. പ്രതീക്ഷിച്ച നിസ്സംഗത തന്നെ. പത്രക്കാരാണെന്ന് പറഞ്ഞപ്പോള്‍ വേണ്ടാത്ത കാര്യത്തിന് എന്തിനാ മാഷേ ഇടപെടുന്നതെന്ന മട്ടിലുള്ള ഒരു നോട്ടം. നിരാശരായി മടങ്ങുമ്പോള്‍ നമ്പര്‍ മനസ്സില്‍ കുറിച്ചു. കെ എല്‍ 01 എക്സ് 9387.

എതിരെ ബൈക്കില്‍ വരുന്ന ചെറുപ്പക്കാരന്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. വണ്ടിനിര്‍ത്തി അയാള്‍ ക്ഷേത്രത്തിന്റെ  കല്‍പ്പടവുകളില്‍ ഓടിക്കയറി. മടങ്ങിവരുമ്പോള്‍ കയ്യിലൊരു മുണ്ട്. പാന്റ്സ് ധരിച്ചെത്തുന്ന തീര്‍ഥാടകര്‍ക്ക് വാടകയ്ക്കു നല്‍കുന്ന മുണ്ടുകളിലൊന്നാവാം. അത് ദിഗംബരന് നല്‍കി, നന്ദിവാക്ക് കാക്കാതെ ഇരുളില്‍ മറഞ്ഞു.
കാര്യങ്ങള്‍ ഭയപ്പെട്ടപോലെ മോശമാവുന്നില്ല. നഗ്നനായ ഒരു മദ്യപാനിക്ക് പാതിരാത്രിയില്‍ മുണ്ടുനല്‍കാന്‍ മാത്രം നന്മയുള്ള നഗരം. മുണ്ടുടുത്ത ദിഗംബരനെ ഒന്നു വിസ്തരിക്കാം. അജയന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി. വീടുനില്‍ക്കുന്ന സ്ഥലവും വീട്ടിലെ മൊബൈല്‍ നമ്പറും പറയുമ്പോള്‍ ഒരു പതര്‍ച്ചയുമില്ല. ആള്‍ ചില്ലറക്കാരനല്ല. വന്‍തുക ശമ്പളം പറ്റുന്ന അസ്സല്‍ പ്രൊഫഷണല്‍. ഭാര്യയും മക്കളുമുണ്ട്. എവിടെയോ കമ്പനി കൂടി കോണ്‍ തെറ്റിയതാണ്. വീട്ടിലേക്കുള്ള വഴിയില്‍ പണവും മൊബൈലും ആരോ കൊള്ളയടിച്ചു (അടിവസ്ത്രം പോലും). തന്ന നമ്പര്‍ വിളിച്ചപ്പോള്‍ മറുപടിയില്ല. ആളെ എങ്ങനെയെങ്കിലും  വീട്ടിലെത്തിക്കണം. ഓട്ടോക്ക് അധികം അലയേണ്ടി വന്നില്ല. ചെറുപ്പക്കാരനായ ഡ്രൈവര്‍ പറഞ്ഞു. "സ്ഥലം അടുത്താണ്, കൊണ്ടുവിടാം. പക്ഷേ സാറമ്മാര്‍ കൂടെ വരണം. ഒറ്റക്ക് ഈ സാധനത്തെ ചുമക്കാന്‍ വയ്യ.''
സനലും അയാളും ഓട്ടോയില്‍. ബൈക്കില്‍ ഞങ്ങള്‍ പിന്തുടര്‍ന്നു. അയാളുടെ വീടുനില്‍ക്കുന്ന തെരുവിലെത്തി. അസമയത്ത് ചിലരെ കണ്ട് ബൈക്കില്‍ അവിടെയെത്തിയ പൊലീസും ഞങ്ങളെ സഹായിച്ചില്ല. ഞങ്ങളോട് യാത്ര പറയാതെ അയാള്‍ ആ തെരുവിലെ ഇരുളില്‍ മറഞ്ഞു. അവിടെത്തന്നെയാണോ അയാള്‍ക്ക് പോകേണ്ടിയിരുന്നത്? ആര്‍ക്കറിയാം?
മുണ്ട് നല്‍കിയ ചെറുപ്പക്കാരന്റെയും കാശുവാങ്ങാന്‍ കൂട്ടാക്കാതിരുന്ന ഓട്ടോ ഡ്രൈവറുടെയും നന്മ നിറഞ്ഞ മനസ്സുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ബുഹാരിയിലെ ചൂടു പുട്ടില്‍ കൈയമര്‍ത്തുമ്പോള്‍ വാച്ച് നോക്കി. സമയം പുലര്‍ച്ചെ 1.30.
(2010 ഒക്ടോബര്‍ 22ന് ദേശാഭിമാനി തിരുവനന്തപുരം എഡിഷനില്‍ പ്രസിദ്ധീകരിച്ചത്)

Titanium Scam Haunts Oommen Chandy


N S Sajith

As his involvement in Palmolein Scam is still roam in the court room and in the media, Kerala Chief Minister Oommen Chandy landed in another Scam regarding Travancore Titanium Products Limited (TTPL) which made a huge loss of one thousand crore to the state’s exchequer. A letter which proves the excessive interest of Oommen Chandy in carrying out 250 crore waste treatment plant in leaked by the media rocked the state Assembly for two day consecutively. The letter also proved that Oommen Chandy has blatantly rejected the Prime Minister’s office’s suggestion for an inquiry in this scam.

The waste treatment plant was installed in the TTPL in Thiruvananthapuram in 2005 when Oommen Chandy headed the UDF government. As the Chief Minister, Oommen Chandy hastily made the deal with Maecon Corporation. Two letters written by Oommen Chandy to G Thyagarajan Chairman, of Supreme Court Monitoring Committe in April 2005 and January 2006 urged for extension of time to carry out necessary pollution control measures in TTPL and assured that there would not be any slippages in carrying out the project.  A case pertaining to this is already pending in the Thiruvananthapuram Vigilance Court. Prime Minister’s Office had written a letter to then Chief Secretary requesting enquiry on the deal after receiving a letter from Sebastian George from Kannur.

This is the second time the involvement of Oommen Chandy in this scam hit the headlines. In the midst of Assembly Election Campaign, K K Ramachandran, former Health Minister and AICC member in the previous Oommen Chandy government had revealed the details of the deal. The case was filed by the workers of the Company in the Vigilance court on the basis of these revelations.

The 256 crores anti pollution project deal were finalised, when the company had possessed the asset of just 59 crores. 256 crore project was increased to 414 crores. The tragic factor in this project is the instruments imported with the cost of 72 crores are still kept unused in the premises of the Company.

Today the opposition members demanded the resignation of Oommen Chandy in wake of new revelations. In an adjournment motion moved by Dr. T M Thomas Isaac said that Oommen Chandy may follow the footsteps of Ashok Chawan and B S Yediyurappa the former Chief Ministers of Maharashtra and Karnataka respectively.

Monday, 24 October 2011

Truth Finally Triumphs Over Treachery





N S Sajith

THAT truth is invincible and omnipotent, has once again been proved. The torrent of fabricated stories, that were concocted by the leaders of the United Democratic Front (UDF) in Kerala in order to malign the opposition MLAs, has been found to be fallacious. It is to be recalled that two members of the legislative assembly (MLAs), namely T V Rajesh and James Mathew, both from the Communist Party of India (Marxist) or CPI(M), were suspended on technical grounds for two days in the ongoing assembly session. But the malfeasance of the speaker and the UDF bosses stands debunked.  

In the meantime, all part of the state witnessed massive protest marches on October 18 and 19; these too indicated that the authorities could not deceive the people with falsehoods. On October 17 and 18, Kerala assembly too witnessed an unprecedented day and night protest by legislators on Monday, while the streets in Thiruvananthapuram saw enormous protests overnight. The street in front of the assembly turned into a hub of protest.

Though the speaker, G Karthikeyan, circulated the video footage of assembly proceedings to buttress the allegation of “unruly behaviour” on part of the two said MLAs in the assembly as the reason of their suspension, the images of awkward posturing and uncontrolled action by the health minister and Socialist Janata leader K P Mohanan in same footage has put the government itself in the dock. At the same time, the misuse of the speaker’s office by a Mahila Congress leader also boomeranged upon the speaker and the government. One may note that Mahila Congress state president, Bindu Krishna, had issued a statement demanding action against the said CPI(M) MLAs.

On October 17, two opposition MLAs --- T V Rajesh and James Mathew --- were suspended amid pandemonium in the assembly. Prior to this, there was a tussle between the MLAs and the Watch and Ward staff in the house on October 14. When opposition MLAs were protesting against the DGP’s report on police firing in Kozhikode and demanding action against the assistant police commissioner, Radhakrishana Pillai, who fired bullets against SFI activists there (see People’s Democracy, October 10-16), the Watch and Ward staff manhandled T V Rajesh and K K Lathika. But the story cooked up by the UDF leaders, and mainly by the UDF chief whip P C George and industries minister P K Kunhalikkutty, was that opposition MLAs had manhandled one Rajani Kumari, a woman in the Watch and Ward staff. UDF leaders extensively spread this story through the pro-UDF media. They also played a drama by admitting the lady staff member to a hospital.

To overcome the crisis, leaders from both the side engaged in a marathon discussion on October 18. In the meantime, the footages released by the speaker G Karthikeyan’s office showed that no lady staff member was manhandled in the scuffle. Thus the first fortress of their falsehoods crumbled now. To overcome the humiliation consequent upon it, the speaker resorted to another lie --- that Rajesh and Mathew had questioned his ruling. But the MLAs had only said that the speaker had breached the understanding that was reached in the meeting in the speaker’s chamber.

All of a sudden, however, the chief minister Oommen Chandy stood up and read out a motion for the suspension of Rajesh and James Mathew. In protesting against this suspension order, then, all opposition legislators staged a sit-in inside the house shouting slogans against the speaker and the chief minister. LDF leaders said that the suspension followed a plan already scripted by the UDF leaders. It is obvious that when the story of a lady being manhandled, knocked the speaker and the government’s defence down, they concocted another story about the speaker’s ruling being questioned.

Soon after the ruling combine’s members passed by a voice vote the motion read by the chief minister, opposition leader V S Achuthanandan announced that, all opposition members would be staging a dharna inside the house until the suspension order was revoked. Simultaneously, high intensity protest actions erupted all over Kerala.

The vigour of the protest amplified as the news broke out regarding the misuse of the speaker’s office and the offensive and vulgar posturing by minister K P Mohanan. The demand for action against K P Mohanan now rose from various corners. As a face saving measure, the speaker then suspended a clerk for the misuse of his office.

CPI(M) state secretary Pinarayi Vijayan has demanded that the speaker should clarify the situation regarding the misuse of his office. While replying to a question in New Delhi, Pinarayi said the speaker’s office has been misused for political activity. The speaker has to protect the right of every member in the house. Minister K P Mohanan proved that he is unfit to the post.

Oppostion leader V S Achuthanandan demanded the suspension of K P Mohanan for his awkward and vulgar act in the house. The minister tried to jump towards the opposition members, VS said.

Tuesday, 18 October 2011


എന്‍ എസ് സജിത്
പല നൂറ്റാണ്ടുകള്‍ ഒരു കവലയില്‍ ഒന്നിച്ചപോലെയാണ് ഹൈദരാബാദ് നഗരം. സൈബറാബാദ് എന്നുപേരിട്ട ഹൈടെക് സിറ്റിയുടെയും ബഞ്ചാരഹില്‍സിന്റെയും വര്‍ണപ്പൊലിമയ്ക്കാണോ അതോ പഴയനഗരത്തിലെ പ്രതാപം കൈവിടാത്ത പഴയ ഹവേലികള്‍ക്കാണോ സൌന്ദര്യമെന്ന് ആരും സംശയിച്ചുപോകും. കാലമേല്‍പ്പിച്ച ജരാനരകളിലും പ്രൌഢി വെടിയാത്ത ചാര്‍മിനാറും മെക്ക മസ്ജിദും ഫലാക്നൂമ കൊട്ടാരവും ഇനിയും നൂറ്റാണ്ടുകളുടെ മഞ്ഞും മഴയും വെയിലുമേല്‍ക്കാന്‍ തയ്യാറാണെന്ന മട്ടിലാണ് ഉയര്‍ന്നു നില്‍ക്കുന്നത്. ഹൈദരാബാദ്, സെക്കന്തരാബാദ് ഇരട്ടനഗരങ്ങളെ പകുക്കുന്ന ഹുസൈന്‍സാഗര്‍ തടാകം. തടാകത്തിന് നടുവില്‍ നഗരത്തിരക്കുകളെ ശാന്തമായ പുഞ്ചിരിയോടെ നോക്കിനില്‍ക്കുന്ന പടുകൂറ്റന്‍ ബുദ്ധപ്രതിമ. നഗരത്തിന്റെ മാറിലൂടെ ഒഴുകുന്ന മൂസി നദി. എല്ലാം യാത്രികരെ ഇവിടേക്ക് പലയാവര്‍ത്തി ഇവിടേക്ക് ക്ഷണിക്കും. പലയിടത്തും വറ്റിവരണ്ടാണൊഴുകുന്നതെങ്കിലും മൂസി നദി ഒരു കാലത്ത് സമൃദ്ധമായിരുന്നതിന്റെ പ്രകടമായ സൂചനകള്‍ അത് തരുന്നുണ്ട്.
ഉറുദുവും തെലുങ്കും ഒരുപോലെ രേഖപ്പെടുത്തിയ പരസ്യബോര്‍ഡുകള്‍ നിറഞ്ഞ പഴയ നഗരത്തിന്റെ മതില്‍ക്കെട്ടുകളുടെ ഓരംപറ്റി യാത്രചെയ്താല്‍ എത്തുക മറ്റൊരു ലോകത്താണ്. അത് ഈ നൂറ്റാണ്ടിലെ വിദഗ്ധനായ ഏതു വാസ്തുശില്‍പ്പിയെയും അതിശയിപ്പിക്കുന്ന ഗോല്‍ക്കൊണ്ട കുന്നിലെ കോട്ടയില്‍. അവിടേക്ക് നഗരത്തില്‍നിന്ന് 12 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതി. ഈ സഹസ്രാബ്ദത്തിന്റെ ആദ്യനൂറ്റാണ്ടുകളില്‍ പണിത ഈ കോട്ട ഇപ്പോഴും വലിയ കേടുപാടുകളില്ലാതെ നിലനില്‍ക്കുന്നതിന് കാകതിയ രാജാക്കന്മാരോടും ബഹ്മനി രാജവംശത്തോടും കുത്തുബ് ശാഹി രാജവംശത്തോടുമെന്നപോലെ 1954ല്‍ ഇത് ഏറ്റെടുത്ത് സംരക്ഷിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോടും നന്ദി പറയണം.
കോഹിനൂര്‍ ഉള്‍പ്പെടെയുള്ള രത്നങ്ങളുടെ സങ്കേതമായിരുന്ന ഈ കോട്ടയുടെ ചരിത്രം തിരഞ്ഞുപോയാല്‍ നാമെത്തും എഡി ഒമ്പതാംനൂറ്റാണ്ടില്‍. വാറംഗല്‍ കേന്ദ്രമാക്കി ഈ പ്രദേശം ഭരിച്ച കാകതിയ രാജാക്കന്മാരാണ് ഈ പ്രദേശത്ത് കോട്ടകെട്ടാന്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍, കാകതിയ രാജാക്കന്മാരില്‍നിന്ന് ഈ പ്രദേശം പിടിച്ചെടുത്ത ബഹ്മനി രാജവംശമാണ് ഇവിടെ കോട്ടയുടെ നിര്‍മാണം തുടങ്ങിവച്ചത്. ഗോല്‍ എന്ന വാക്കിന് ഇടയന്‍ എന്നും കൊണ്ട എന്ന വാക്കിന് കുന്ന് എന്നുമാണ് അര്‍ഥം. അങ്ങനെയാണ് ഈ പ്രദേശത്തിന് ഗോല്‍ക്കൊണ്ട എന്ന് പേരുവന്നതെന്നാണ് ഐതിഹ്യം. ഇന്ത്യന്‍ വാസ്തുവിദ്യകളുടെ സംഗമമായ ഈ കോട്ടയില്‍ ദിവസവും ആയിരങ്ങളാണ് എത്തുന്നത്.
1363ല്‍ കാകതിയ രാജാക്കന്മാരെ പരാജയപ്പെടുത്തി ആധിപത്യമുറപ്പിച്ച ബഹ്മനി രാജാക്കന്മാരാണ് കോട്ടനിര്‍മാണത്തിന് തുടക്കമിട്ടത്. 16-ാം നൂറ്റാണ്ടില്‍ പ്രദേശം പിടിച്ചെടുത്ത കുത്തുബ് ശാഹി രാജവംശത്തിന്റെ 169 വര്‍ഷത്തെ ഭരണകാലമാണ് ഈ കോട്ടയുടെ പുഷ്കലകാലം. ഗോല്‍ക്കൊണ്ട കുന്നുകളില്‍ എണ്ണം പറഞ്ഞ ഈ കോട്ട നിര്‍മിക്കപ്പെട്ടത് ഇക്കാലത്താണ്. 67 വര്‍ഷംകൊണ്ടാണ് കുത്തുബ് ശാഹി രാജവംശം ഇവിടത്തെ മണ്‍കോട്ടയെ ഇപ്പോള്‍ കാണുന്നവിധം പൂര്‍ണസജ്ജമായ കോട്ടയാക്കി മാറ്റിയെടുത്തത്. 1687 ജനുവരിയില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ്, അബ്ദുള്‍ ഹസന്‍ കുത്തുബ് ഷായെ യുദ്ധത്തില്‍ പരാജയപ്പെടുത്തുന്നതുവരെ തുടര്‍ന്നു കുത്തുബ് ശാഹി രാജവംശത്തിന്റെ ഭരണം.
കരസേനയുടെ കന്റോണ്‍മെന്റ് ചുറ്റിവേണം ഗോല്‍ക്കൊണ്ട കോട്ടയിലെത്താന്‍. കോട്ടയുടെ കൂറ്റന്‍ കവാടം കടന്നാല്‍ പിന്നെ മറ്റൊരു ലോകം. നൂറ്റാണ്ടുകള്‍ നീണ്ട രാജഭരണം ഈ ഗ്രാനൈറ്റ് കുന്നിനെ ഇന്നത്തെ തലമുറയ്ക്ക് ചരിത്രവും വാസ്തുവിദ്യയും പഠിക്കാനുതകുന്ന ഒരു പാഠപുസ്തകമാക്കി മാറ്റിയിരിക്കയാണ്. വിശാലമായ കോട്ടയുടെ അസംഖ്യം ചത്വരങ്ങളിലേക്ക് പ്രവേശിച്ചാല്‍ ഒരു രാവണന്‍കോട്ടതന്നെ.  പതിനൊന്നു കിലോമീറ്റര്‍ ചുറ്റളവുള്ള കോട്ടയുടെ ഏറ്റവും മുകളറ്റത്തുള്ള പള്ളിയിലെത്താന്‍ നാനൂറടി ഉയരത്തില്‍ നടന്നു കയറണം. പക്ഷേ, കവാടത്തില്‍നിന്ന് ഒന്നു കൈമുട്ടിയാല്‍ മതി ഏറ്റവും ഉയരത്തിലുള്ള കൊത്തളങ്ങളിലുള്ളവര്‍ക്ക് അത് വ്യക്തമായി കേള്‍ക്കാം. കോട്ട കാക്കാന്‍ മുകളിലെ കാവല്‍മാടത്തില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് കവാടത്തിലെ ഓരോ ചലനവും സൂക്ഷ്മമായി മനസ്സിലാക്കാനുള്ള പുരാതന വാസ്തുശില്‍പ്പവിദ്യയുടെ അത്ഭുതമാണത്. അര്‍ധവൃത്താകാരമായ 87 കൊത്തളം കോട്ടയില്‍ എണ്ണിയെടുക്കാം. പലതിനുമുകളിലും കൂറ്റന്‍ പീരങ്കികള്‍ ഇപ്പോഴുമുണ്ട്. അന്തപ്പുരങ്ങള്‍, ക്ഷേത്രം, പള്ളി, ആയുധപ്പുരകള്‍, കുതിരലായങ്ങള്‍, വിശാലമായ ഹാളുകള്‍, പൂന്തോട്ടങ്ങള്‍, ഊട്ടുപുരകള്‍, അടിമകള്‍ക്കു മാത്രമായുള്ള വാസസ്ഥലങ്ങള്‍ എല്ലാം ഈ സമുച്ചയത്തിലുണ്ട്.




നേര്‍ത്ത സ്വകാര്യംപോലും ഉച്ചത്തില്‍ കേള്‍ക്കുന്ന അന്തപ്പുരവാതിലുകള്‍ ഇന്നത്തെ വാസ്തുശില്‍പ്പികളെ അത്ഭുതപ്പെടുത്തുമെന്ന് തീര്‍ച്ച. രാജാക്കന്മാര്‍ പൊതുജനങ്ങളുമായി സംസാരിക്കുന്ന സ്ഥലത്തിനുമുണ്ട് പ്രത്യേകത. സുരക്ഷയ്ക്ക് ഇത്രയേറെ പ്രാധാന്യം നല്‍കിയ കോട്ടകള്‍ ഇന്ത്യയില്‍ വേറെയുണ്ടോ എന്ന് സംശയിക്കണം. ഒരു കൊത്തളത്തില്‍ നില്‍ക്കുന്ന രാജാക്കന്മാര്‍ താഴെ നില്‍ക്കുന്ന പൊതുജനങ്ങളുമായി സംസാരിക്കുമ്പോള്‍ അവിടെയുണ്ടാകുന്ന ചെറു ശബ്ദംപോലും പല മടങ്ങായി പ്രതിധ്വനിക്കാനുള്ള സംവിധാനവും അത്ഭുതകരം. ശത്രു വാള്‍ വീശുന്നതോ തോക്കെടുക്കുന്നതോ അറിയാനുള്ള എന്‍ജിനിയറിങ് വൈദഗ്ധ്യം.
രാജാവിന്റെ ഡര്‍ബാറില്‍നിന്ന് കോട്ടയുടെ മറ്റിടങ്ങളിലേക്കുള്ള അതിനിഗൂഢമായ തുരങ്കങ്ങളാണ് മറ്റൊരു വാസ്തുവിദ്യാവിസ്മയം. ഒരു ടണല്‍ ചെന്നെത്തുന്നത് കിലോമീറ്റര്‍ അകലെയുള്ള ചാര്‍മിനാറിലാണെന്നും കഥയുണ്ട്. കുത്തുബ് ശാഹി രാജാക്കന്മാരുടെ കാലത്ത് ആഫ്രിക്കയില്‍നിന്ന് കൊണ്ടുവന്ന കറുത്തവരായ അടിമകളായിരുന്നത്രേ കോട്ടയിലെ സേവകര്‍. കുന്നിനു താഴെയുള്ള കൂറ്റന്‍ തടാകത്തില്‍നിന്ന് മുകളിലെ ശാഹി ദര്‍ബാറിലേക്കുവരെ ഫലപ്രദമായി വെള്ളമെത്തിക്കാനുള്ള സംവിധാനവും ഇവിടെയുണ്ടായിരുന്നെന്ന് അവശിഷ്ടങ്ങള്‍ നമ്മോട് പറയും.

Repression at its peak: Students, Teacher, Bus passenger and MLAs are among the victims

N.S.Sajith
K. Karunakaran and Oommen Chandy were always opponents in the same party. The fall of Karunakaran from the Chief Minister’s post in 1995 was believed to be the handiwork of Oommen Chandy, who was the Commander in Chief of the Antony group in the Congress. Though Chandy was the ministerial colleague of Karunakaran, the former used to leak out the stories against Chief Minister in many issues, even in the ISRO espionage case, which finally led to the fall of Karunakaran. Karunakaran always kept had a track record of virulent and audacious capacity to oppress the political opponents and opponents within the party. The first fall of Karunakaran from the chief minister’s post was due to his involvement in the dubious murder of Rajan an Engineering Student in dark days of Emergency. In his every tenure Karunakaran was keen to crush the people’s struggles. Now it seems Oommen Chandy is keener than his predecessor in beating out the people’s struggle.
Recent incidents in the state were eloquent enough to show how terribly the government oppress t he people’s resistance. In Thiruvananthapuram the police brutality against the youths who protested the petrol price hike was unparalleled. Prior to this police action against the students belong to SFI was turned violent. The peak of the violence witnessed in Calicut, in the premises of Government Engineering College were the Blood spilled over in the in the morning of October 10, 2011. Under orders from their UDF leader the police ran after and hunted the students led by SFI state secretary P Biju, in a horrible show of police force. Assistant Commissioner of Police Radhakrishna Pillai fired bullets to the students who were protesting against the illegal admission of a student called Nirmal Madhav. He got admission directly to the fifth semester, violating all norms. SFI has been demanding the remove of Nirmal Madhav from the college as he got a direct illegal transfer from a self financing institute to a Government Engineering College.
Next day police action took place in Thrissur, Palakkad against the students who protested the atrocities in Calicut. DG of Police has once again proved his loyalty to the government by justifying the firing against the students.
Next day the state had startled by hearing a tragic incident of coldblooded murder of a bus passenger. A police man who is also a gunman Congress Leader K Sudhakaran MP was behind the death of an innocent passenger Raghu a native of Palakkad. Policeman Satheesh beat him to death. The more tragic incident was the justification of his boss, that, CPIM was behind the case against his gunman.
The plan to topple the case regarding the attack on a R Krishnakumar teacher of Ramavilasom Vocational Higher Secondary School owned by Kerala Congress Leader R Balakrishnapillai is still on. But statement of the teacher clearly says the R Balakrishnapillai is behind the attack.  R Krishnakumar said that he was brutally attacked by some unidentified miscreants and dropped somewhere in the Highway. The incident was soon after he met an advocate regarding the case against the School Management, he said.
But the police keep on saying that the teacher has been injured in a road accident.
The last day of the last week witnessed an attack on MLAs in Legislative Assembly itself. DYFI state secretary T V Rajesh and AIDWA leader K K Lathika were attacked by the watch and ward of assembly. But the UDF leaders are contemplating to suspend the MLAs. UDF leaders already demanded the suspension of MLAs.

Friday, 14 October 2011

വീരപുത്രന്‍

"കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഭീരുത്വത്തെയും മുസ്ളിംപ്രമാണിമാരുടെ രാജ്യദ്രോഹത്തെയും എതിര്‍ത്തുകൊണ്ടും മാപ്പിളമാരുടെ വീരചരിത്രത്തിലഭിമാനം പൂണ്ടുകൊണ്ടും 1921ന്റെ സമരപാരമ്പര്യം കാണിച്ചവരെ നിലനിര്‍ത്തിക്കൊണ്ടും പ്രവര്‍ത്തിച്ച പരേതനായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ആവേശകരമായ ജീവിതത്തെക്കുറിച്ച്കൂടി ഓര്‍ക്കുന്നു. 1921 മാപ്പിളമാരുടെ സ്വകാര്യസ്വത്തല്ല. മലബാറിന്റെ മുഴുവന്‍ സ്വത്താണ് എന്ന ന്യായത്തിന്മേല്‍ മാപ്പിള ലഹള എന്ന പേരിന് പകരം മലബാര്‍ ലഹള എന്ന പേര് വിളിക്കണമെന്ന് വാദിച്ച പഴയ കെപിസിസി പ്രസിഡന്റിന്റെ ആ അഭിപ്രായത്തെ പാര്‍ടി ഒരിക്കല്‍ കൂടി ശരിവയ്ക്കുന്നു.''


1946 ആഗസ്ത് 20ന് മലബാര്‍ കലാപത്തിന്റെ 25-ാം വാര്‍ഷികത്തില്‍ കലാപത്തെ അനുസ്മരിച്ച് കമ്യൂണിസ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച പ്രമേയത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെക്കുറിച്ചുള്ള പരാമര്‍ശമാണിത്. രാഷ്ട്രീയ എതിരാളികളായ കമ്യൂണിസ്റുകാരെപ്പോലും ആശ്ചര്യപ്പെടുത്തിയ ഈ നേതാവിനെക്കുറിച്ച് കവിതകളും ജീവചരിത്രങ്ങളും നോവലുകളും ചരിത്രപഠനങ്ങളും ഗവേഷണപ്രബന്ധങ്ങളുമേറെ പുറത്തിറങ്ങിയിട്ടുണ്ട്. അനുഭവങ്ങളുടെയും നിലയ്ക്കാത്ത പോരാട്ടങ്ങളുടെയും തീയില്‍ സ്ഫുടംചെയ്ത ഈ നേതാവിന്റെ വ്യക്തിത്വം സിനിമയില്‍ ആദ്യമായി നിറയുകയാണ്. ചരിത്ര-രാഷ്ട്രീയസിനിമകളെന്ന പേരില്‍ മലയാളത്തില്‍ ഇറങ്ങിയ വികൃതസൃഷ്ടികള്‍ക്കുമുന്നില്‍ കലര്‍പ്പില്ലാത്ത ചരിത്രബോധത്തിന്റെയും സാമൂഹ്യബോധത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വീരപുത്രന്‍ വേറിട്ടുനില്‍ക്കുമെന്ന് സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന് ആത്മവിശ്വാസം.
മലബാറിന്റെയും കേരളത്തിന്റെയും ചരിത്രവും വര്‍ത്തമാനവും നിര്‍ണയിക്കുന്നതില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ വഹിച്ച പങ്ക് സൂക്ഷ്മമായി പഠിച്ചും ഏറെ ഗൃഹപാഠംചെയ്താണ് പി ടി കുഞ്ഞുമുഹമ്മദ് സാഹസികമായ ഈ ചലച്ചിത്രസംരംഭത്തിന് തയ്യാറായത്. മുഹമ്മദ് അബ്ദുറഹ്മാന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും സൂക്ഷ്മതലങ്ങള്‍ കണ്ടറിഞ്ഞ് തിരക്കഥ തയ്യാറാക്കാന്‍ പി ടി വായിച്ചു തീര്‍ത്ത പുസ്തകങ്ങളും ഗവേഷണപ്രബന്ധങ്ങള്‍ക്കും കണക്കില്ല. മുമ്പൊരു സിനിമയ്ക്കുമുമ്പും ചെയ്യാത്തത്ര തയ്യാറെടുപ്പുകള്‍. തിരുവനന്തപുരത്ത് ഈയാഴ്ചത്തെ ഷൂട്ടിങ് പൂര്‍ത്തിയാകുന്ന വീരപുത്രന്‍ ഒക്ടോബര്‍ 14ന് തിയറ്ററുകളില്‍ എത്തും.
മലബാറിനെ പിടിച്ചുലച്ച കലാപത്തിന് നാന്ദിയായ 1921ലെ ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയത്തില്‍ കടന്നുവന്ന ഇരുപത്തിരണ്ടുകാരനായ മുഹമ്മദ് അബ്ദുറഹ്മാന്റെ 23വര്‍ഷം മാത്രം നീണ്ടുനിന്ന രാഷ്ട്രീയജീവിതമാണ് വീരപുത്രനില്‍  പി ടി കുഞ്ഞുമുഹമ്മദ് പകര്‍ത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ 1921 മുതല്‍ 1945വരെയുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം ബ്രിട്ടീഷ് വാഴ്ചക്കെതിരെയെന്നപോലെ കോണ്‍ഗ്രസിലെ ജാതിപ്രമാണിമാര്‍ക്കും മുസ്ളിം സമുദായത്തിലെ യാഥാസ്ഥിതികത്വത്തിനും എതിരെ മുഹമ്മദ് അബ്ദുറഹ്മാന്‍ നടത്തിയ പോരാട്ടങ്ങള്‍, അക്കാലത്ത് അനുഭവിച്ച വ്യഥകളും വ്യസനങ്ങളും പീഡനങ്ങളും, രണ്ടുവര്‍ഷം നീണ്ട ബെല്ലാരി ജയില്‍വാസവുമെല്ലാം സിനിമയിലുണ്ട്. ഒപ്പം മുഹമ്മദ് അബ്ദുറഹ്മാനൊപ്പം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച കെ പി കേശവമേനോന്‍, കൃഷ്ണപിള്ള, ഇ എം എസ്, മൊയ്തുമൌലവി, ശാരദ കൃഷ്ണന്‍, കൃഷ്ണന്‍ വക്കീല്‍ എം പി നാരായണമേനോന്‍, മാധവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഖിലാഫത്ത് പോരാളികളെ പ്രചോദിപ്പിച്ച ആലി മുസ്ല്യാര്‍, വടക്കേ വീട്ടില്‍ മൊയ്തീന്‍ എന്നിവരടക്കം അക്കാലത്തെ രാഷ്ട്രീയനേതാക്കളെ വീരപുത്രനില്‍ അവതരിപ്പിക്കുന്നു.
അഴിമതിഗ്രസ്തമായ ഇന്നത്തെ അവസ്ഥയാണ് ഇത്തരമൊരു സിനിമയിലേക്ക് മുഴുകാന്‍ തന്നെ പ്രചോദിപ്പിച്ചതെന്ന് പി ടി കുഞ്ഞുമുഹമ്മദ് ദേശാഭിമാനിയോട് പറഞ്ഞു. കോമണ്‍വെല്‍ത്ത്, 2ജി പോലുള്ള വലുതും ചെറുതുമായ അഴിമതികള്‍ ജനാധിപത്യവ്യവസ്ഥയെ ജീര്‍ണിപ്പിക്കുന്ന കാലത്ത് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള അന്വേഷണവും പഠനവും എന്തുകൊണ്ടും പ്രസക്തമാണ്. കേരളീയര്‍ക്ക് എക്കാലവും ഉയര്‍ത്തിപ്പിടിക്കാനുള്ള ഒരു ശക്തമായ ചരിത്രപാരമ്പര്യവും ഭൂതകാലവുമുണ്ടെന്നും അത് മറ്റേത് ജനതയുടെ ചരിത്രത്തെക്കാളും കേമമാണെന്നും ഓര്‍മിപ്പിക്കാന്‍ കൂടിയാണ് ഈ സിനിമ-പി ടി കുഞ്ഞുമുഹമ്മദ് പറയുന്നു. 160ലധികം നടീനടന്മാരും പതിനായിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റുകളുള്ള ബൃഹത്തായ ഒരു ക്യാന്‍വാസിലാണ് സിനിമ വളരുന്നത്. മലബാര്‍ കലാപകാലത്തെ പൂക്കോട്ടൂര്‍ യുദ്ധവും കോഴിക്കോട് കടപ്പുറത്തെ ഉപ്പുസത്യഗ്രഹവും ബെല്ലാരി ജയിലില്‍ അബ്ദുറഹ്മാന്‍ സാഹിബും മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരി, ഇ മൊയ്തുമൌലവിയും എം പി നാരായണമേനോനും കൊടിയ പീഡനങ്ങള്‍ക്കിരയായ ബെല്ലാരി ജയിലിന്റെ ദൃശ്യങ്ങളും അത്യധ്വാനംചെയ്താണ് ചിത്രീകരിച്ചത്. കോഴിക്കോട്ടെയും പൊള്ളാച്ചിയിലെയും ഷെഡ്യൂളുകള്‍ പൂര്‍ത്തിയായി. മൊത്തം 55 ദിവസമാണ് ഷൂട്ടിങ്ങിന് വേണ്ടിവന്നത്- പി ടി പറഞ്ഞു.
നരേന്‍ ആണ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ വേഷത്തില്‍. സാഹിബിന്റെ ഭാര്യ കുഞ്ഞിബീവാത്തുവായി റെയ്മ സെന്നും. സായികുമാര്‍, സിദ്ദീഖ്, വി കെ ശ്രീരാമന്‍, കലാഭവന്‍ മണി, ലക്ഷ്മി ഗോപാലസ്വാമി, ദേവന്‍, അശോകന്‍, റിസ ബാവ, മാമുക്കോയ, മാള അരവിന്ദന്‍, മധുപാല്‍, സുധീഷ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു. എം ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം. മോയിന്‍കുട്ടി വൈദ്യര്‍ഇടശ്ശേരി, അംശി നാരായണപിള്ള, റഫീഖ് അഹമ്മദ് എന്നിവരുടെ കവിതകള്‍ക്ക് രമേശ് നാരായണ്‍ സംഗീതം നല്‍കുന്നു. യേശുദാസ്, ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോഷാല്‍, എം ജി ശ്രീകുമാര്‍ എന്നിവരാണ് പാടുന്നത്. ചമയം പട്ടണം റഷീദ്. ഐടിഎല്‍ പ്രൊഡക്ഷന്‍സാണ് നിര്‍മാതാക്കള്‍.

Friday, 7 October 2011

Seventeen years old firing back fires Congress

N.S.Sajith


Koothuparamb, a small town in Kannur district, in the Northern part of Kerala occupy it’s own place in the recent history of the state. It was marked with the brutal police atrocities on the youth who were engaged in a struggle against the self finance colleges. On 25 November 1995, five activists of Democratic Youth Federation of India were shot dead and many youths were severly wounded. The Police fired the youth who were staging a picketing peacefully. DYFI was planned to hold a protest rally against CMP leader and then Co-operative minister M V Raghavan, who was expelled from CPIM in 1986. He had to inaugurate a co-operative bank in Koothuparamb. They were attacked by the Police with no provocation. The police did not comply with the formalities and sprayed bullets to the heads of the youth. The culprits in this case, including M V Raghavan and senior police officers were acquitted in the case by the Supreme Court.
After 17 years this incident again hits the headlines as the new revelations of the P Ramakrishnan, President of Kannur District Congress Committee broke out. The crux of Ramakrishnan’s statement is that the police firing was ignited by K Sudhakaran, currently a member of Parliament from Kannur Constituency, and betenoir of the Ramakrishnan. Sudhakaran, a fire brand congress leader and a gang leader of congress goons, who involved the murder attempt against CPIM Central Committe member E P Jayarajan. Sudhakaran and M V Raghavan arraged some goons to kill E P Jayarajan, then District Secretary of CPIM Kannur District Committee while he was returning from Chandigarh after the CPIM Party Congress. The murder foiled murder attempt was happened when the train reached Ongole, Andhrapradesh. A case regarding this is pending in Ongole court.
Ramakrishnan’s attack against unearths the involvement of K Sudhakaran in various criminal activities as the the KPCC has already pulled the sword of discipline against DCC president. Ramakrishnan explicitly revealed that Sudhakaran was responsible for the firing incident which decayed the mass base of Congress. He charged that K Sudhakaran compelled M V Raghavan to attend the function in Koothuparamb. If Raghavan did not go to the function, the incident could have avoided. Sudhakaran was keen to produce martyrs and provoke the congress workers to use bombs and guns. He was also tried to defeat congress candidate Mullappalli Ramachandran, previous Loksabha Elections. He is responsible for the defeat of Congress in Kannur in all elections.
These revelations has made tremors in Congress, as the KPCC is going to issue show cause notice to DCC president. Last month Mr. Ramakrishnas denied entry in to the DCC office, and he had to wait out side for four hours in a rainy day. He was pickted by supporters of Sudhakaran. Though Ramakrishnan given written complaint, no action was taken against Sudhakaran.
CPIM State Secretary Pinarayi Vijayan demanded a re-probe in the Koothuparamb firing on the basis of Ramakrishnan’s revelations. It is liable to all who believes in Rule of Law are keen to see the incident re-probed. The UDF government is not abide the rule of Law and the Congress leader ship has been protecting K Sudhakaran in all his criminal activities. It is clear that Sudhakaran has responisible for the firing in Koothuparamb, Pinarayi said.
 CPIM politburo member Kodiyeri Balakrishnan demanded that a case should be registered against K Sudhakaran.